2010, ഏപ്രിൽ 20, ചൊവ്വാഴ്ച

നിറപ്പകിട്ടൂകളുടെ നിഴൽ കൊഞ്ഞനംകുത്തുമ്പോൾ



മഴയും,വെയിലും നനഞ്ഞ് കിടക്കുമ്പോൾ
അനുഭവങ്ങളില്ലാത്ത നിറപ്പകിട്ടുകൾ കൊഞ്ഞനം കുത്താൻ വരുന്നു.

തുറന്ന പള്ളക്കകത്തെ
ഇത്തിരി വെള്ളത്തിൽ ബാക്കിയായ
ഒരു പരൽമീൻ മാത്രം
അവരോടരുതെന്ന് പിടക്കുന്നു.

പിടച്ചുപിടച്ചൊടുങ്ങുക മാ‍ത്രം ചെയ്യുന്നു.

2010, ഏപ്രിൽ 11, ഞായറാഴ്‌ച

കവിതകൾ




മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.

മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ

മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ

കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.

അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.

എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?